2011ൽ കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളും കസ്റ്റഡിയിലായി. നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ പിടിയിലായത് സ്രാവല്ലെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പൾസർ സുനി പ്രതികരിച്ചു.
2011 നവംബറിൽ കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ ഹോട്ടലിലെത്തിക്കാമെന്് പറഞ്ഞ് വാനിൽ കയറ്റക്കൊണ്ടുപോയ കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം സ്വദേശികളായ എബിൻ വിപിൻ പയ്യന്നൂർ സ്വദേശി സുനീഷ് , ഹോട്ടൽ പ്രതിനിധി ചമഞ്ഞ് നടിയെ സമീപിച്ച അഷ്റഫ് എന്നിവരാണ് പിടിലായത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അറസ്റ്റ് കാക്കനാട് ജയിലിലെത്തി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഈകേസിൽ പൾസർ സുനിയെ കസ്റ്റയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി പൾസര‍് സനിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതേസമയം ജയിലിൽ ഫോൺ വിളിച്ച കേസിൽ സുനിയെ ഇന്ന് കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഇപ്പോൾ പിടിയിലായത് സ്രാവല്ലെന്നും കൂടുതൽ പ്രതികളുണ്ടെന്നും പൾസർ സുനി പ്രതികരിച്ചു. ജയിലിൽ ഫോൺ വിളിച്ച കേസിൽ പൾസർ സുനിയുടെ റിമാൻഡ് കാലാവധി അടുത്തമാസം രണ്ടുവരെ നീട്ടി.