പീരുമേട് എസ്റ്റേറ്റ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 6217 ഏക്കർ ഭൂമി ഏറ്റെടുക്കാൻ, സ്പെഷൽ ഒാഫീസർ എം..ജി.രാജമാണിക്യത്തിന്റെ ഉത്തരവ്. 15 ദിവസത്തിനകം ഒഴിയാൻ സർക്കാർ നോട്ടിസ് നൽകി. വിദേശ കമ്പനികളും പൗരൻമാരും കൈവശം വെച്ചിരിക്കുന്ന ഭൂമിതിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്ത്യയിൽ രജിസ്റ്റർചെയ്യാത്തതും പ്രവർത്തനാനുമതി ഇല്ലാത്തതുമായ വിദേശ കമ്പനികൾക്ക് ഭൂമി കൈവശം വെക്കാൻഅനുവാദമില്ല. പാട്ടഭൂമി മറിച്ചു വിൽക്കാനും പാടില്ല. ഇവ മുൻനിറുത്തിയാണ് ബ്രിട്ടിഷ് കമ്പനികൻ അനധികൃതമായി ഇപ്പോഴും കൈവശം വെച്ചിരിക്കുന്നതും അന്യാധീനപ്പെട്ടതുമായ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാരംഭിച്ചത് ഇതിനായുള്ള സ്പെഷൽ ഒാഫീസർ എം.ജി.രാജമാണിക്യമാണ് നോട്ടിസ് നൽകിയത്. ഹോപ്പ് പ്ളാന്റേഷൻ ഇടക്കാല സ്റ്റേ വാങ്ങിയതിനാൽ അവരുടെ കൈവശമുള്ള 3078 ഏക്കർ ഇപ്പോൾ ഒഴിപ്പിക്കാനാവില്ല.
സ്വാതന്ത്യത്തിന് മുൻപ് തിരുവിതാംകൂർ രാജാക്കൻമാർ പാട്ടമായി തെയിലകൃഷിക്ക് നൽകിയഭൂമിയാണ് ട്രാവൻകൂർ യു.കെ ലിമിറ്റഡ് എന്ന കമ്പനിയുടെ പക്കലുണ്ടായിരുന്നത്. 1976 ൽഇത് ആർ.ബി.ടി എന്ന കമ്പനിയുടെ കൈവശമായി. ഇപ്പോൾ 9678 ഏക്കർഭൂമി ഹോപ്പ്, മിഡ് ലാന്റ്, സി.എം.എസ് എന്നീ മൂന്ന് ഉടമകളുടെ കീഴിലാണ്. ഇതിലെ 3116, 3101 ഏക്കർവീതമുള്ള രണ്ട് എസ്റ്റേറ്റുകളാണ് സർക്കാർ ഏറ്റെടുക്കുക. അതേസമയം ഉടമകൾ വീണ്ടും കോടതിയെ സമീപിച്ചാൽ നടപടികൾ വൈകും. നിലവിലെ ഭൂസംരക്ഷണ നിയമവും ഭൂപരിധി നിയമവും അനുസരിച്ച് നടപടി വരുമ്പോൾ ജില്ലാകോടതികൾ മുതൽ ഹൈക്കോടിവരെ കേസുകൾകൊടുത്ത് ഒഴിപ്പിക്കൽ തടസ്സപ്പെടുത്താനാണ് വൻകിട കൈയ്യേറ്റക്കാരുടെ ശ്രമം.