സംസ്ഥാനത്തെ അൺഎയ്ഡഡ് സ്്കൂളുകളിൽ നാൽപ്പതിനായിരത്തിലധികം പ്്ളസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അതേസമയം സർക്കാർ, എയ്ഡഡ് സ്്കൂളുകളിൽ നാലായിരം സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഹയർസെക്കഡറിക്ക് ഒരു സപ്്ളിമെന്ററി അലോട്ട്മെന്റ് കൂടിയെ ഇനി അവശേഷിക്കുന്നുള്ളൂ.
ആദ്യസപ്്ളിമെന്ററി അലോട്ട്മെന്റ് കൂടി കഴിഞ്ഞപ്പോൾ സർക്കാർ, എയ്ഡഡ് സ്്കൂളുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം കൂടിയതായി കണക്കുകൾകാണിക്കുന്നു. ഇനി 4031 പ്്ളസ് വൺസീറ്റുകളാണ് സർക്കാർ, എയ്ഡഡ് സ്്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലാണ് വിദ്യാർഥികളുടെ തിരക്ക്. പത്തനംതിട്ട ജില്ലയിലാണ് കുട്ടികളില്ലാതെ ഏറ്റവും അധികം സീറ്റുകളുള്ളത്,1538. വയനാട് , പാലക്കാട് ജില്ലകളിൽ എല്ലാ സീറ്റിലും വിദ്യാർഥികളെത്തിക്കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലാകട്ടെ അധികമായി അനുവദിച്ച സീറ്റിൽപോലും 15 സീറ്റ് മാത്രമെ ഇനി ബാക്കിയുള്ളൂ. ഇടുക്കി, കോട്ടയം , ആലപ്പുഴ, എറണാകുളം ജില്ലകളിൽ 400 നും 500 നും ഇടക്ക് സീറ്റുകളാണ് ഒഴിവുള്ളത്. അതേസമയം എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളിൽ 14,000 സീറ്റുകളിൽ കുട്ടികളില്ല. അൺഎയ്ഡഡ് സ്്കൂളുകളിൽ 40316 സീറ്റികളും ഒഴിഞ്ഞുകിടക്കുകയാണ്. അവസാന അലോട്ട്മെന്റിലാവും അൺഎയ്ഡഡ് സ്്കൂളുകളിലേക്കും എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളിലേക്കും കുട്ടികളെത്തുക. ഉയർന്നഫീസും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് അൺഎയ്ഡഡ് വിദ്യാലയങ്ങിൽ നിന്ന് കുട്ടികളെ അകറ്റുന്നത്.