സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പതിനെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലുമാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരത്ത് മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം, അമ്പൂരി പഞ്ചായത്തിലെ അമ്പൂരി വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. മാറനല്ലൂരിൽ ഭരണകക്ഷിയായ കോൺഗ്രസിനു തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ഇവിടെ ബിജെപിക്കും കോൺഗ്രസിനും എട്ടു സീറ്റു വീതമാണ് ഉള്ളത്. നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് അധികാരം നേടിയത്.
കോഴിക്കോട്ട് ഫറോക്ക് നഗരസഭയിലെ കോട്ടപ്പാടം വാര്‍ഡിലാണ് തിരഞ്ഞെടുപ്പ്. ഫലം മുസ്്ലിം ലീഗിനും സിപിഎമ്മിനും നിർണായകമാണ്. വാർഡ് നിലനിർത്തിയില്ലെങ്കിൽ ലീഗിന് ഭരണം നഷ്ടമാകും. ഫലം അനുകൂലമായാൽ സിപിഎമ്മിന് ഭരണം പിടിയ്്ക്കാനാകും. ലീഗ് അംഗമായ സബീന മൻസൂർ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം ഇത് രണ്ടാം തവണയാണ് ഫറോക്കിൽ ഉപതരിഞ്ഞെടുപ്പ് നടക്കുന്നത്.
കോട്ടയം ജില്ലയിൽ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ്. കല്ലറ പഞ്ചായത്തിലെ കല്ലറ പഴയപള്ളി, പാമ്പാടി പഞ്ചായത്തിലെ നൊങ്ങല്‍, ഉദയനാപുരം പഞ്ചായത്തിലെ -വാഴമന എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം മൂന്നു പഞ്ചായത്തുകളിലും ഭരണമാറ്റമുണ്ടാകില്ല.
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ കോട്ടാങ്ങല്‍ കിഴക്ക്, തൃശൂര്‍ മാള പഞ്ചായത്തിലെ പതിയാരി, പാലക്കാട് കൊടുവായൂര്‍ പഞ്ചായത്തിലെ ചാന്തിരുത്തി മലപ്പുറം എടക്കര പഞ്ചായത്തിലെ പള്ളിപ്പടി, മൂര്‍ക്കനാട് പഞ്ചായത്തിലെ കൊളത്തൂര്‍ പലകപ്പറമ്പ്, തലക്കാട് പഞ്ചായത്തിലെ കാരയില്‍ വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക്, കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ വാര്‍ഡുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴയിലും കണ്ണൂര്‍ തലശേരി ബോക്ക് പഞ്ചായത്തിലെ ധര്‍മടത്തും വോട്ടെടുപ്പ് പുരോഗമിക്കുന്നു.