സ്വാശ്രയ ഒാർഡിനൻസ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. നിലവില്‍ നിശ്ചയിട്ടുള്ള ഫീസില്‍ മാറ്റം വരാമെന്നും ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഫീസ് നിർണയം ചോദ്യം ചെയ്തുള്ള മെഡിക്കൽ മാനേജുമെന്റുകളുടെ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും.
ഒാർഡിനൻസ് ഇറക്കാൻ വൈകിയതിന് പഴികേട്ടെങ്കിലും സർക്കാരിന് തൽകാലം ആശ്വസിക്കാം. ഫീസ് നിർണയസമിതിയുടെ നിയമനം സർക്കാർ മരവിപ്പിച്ചില്ല. ഒപ്പം താൽകാലികമായി നിശ്ചയിച്ച ഫീസ് അംഗീകരിക്കുകയും ചെയ്തു. ഫീസിൽ മാറ്റം വരാമെന്ന കാര്യം വിദ്യാർഥികളെ ബോധ്യപ്പെടുത്തണം. ഫീസ് പ്രവേശന പരീക്ഷാ കമ്മിഷണർ മുഖേന അടയ്ക്കണം. അലോട്ട്മെന്റിൽ കാലതാമസം വരാതിരിക്കാനാണ് ഈ തീരുമാനമെന്നും കോടതി വ്യക്തമാക്കി. അതേസമയം സ്വാശ്രയ ഒാർഡനൻസ് വൈകിതയിതിലുള്ള അതൃപ്തി കോടതി പ്രകടിപ്പിച്ചു. വകുപ്പുകൾക്കിടയിലെ ഏകോപനമില്ലാത്തതാണ് ഇത്തരത്തിൽ ഒാർഡിനൻസ് വൈകാൻ കാരണമായതെന്നും കോടതി വ്യക്തമാക്കി. ഒാർഡിനൻസ് കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ചെന്നും പിറ്റേന്നു തന്നെ ഫീസ് നിർണയസമിതി യോഗം ചേർന്ന് പുതിയ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയെന്നും സർക്കാർ വ്യക്തമാക്കി. സ്വാശ്രയ മാനേജുമെന്റുകൾ കോടതിയിൽ ഉന്നയിച്ച ഉത്തരവിലെ ന്യൂനതകൾ പരിഹരിച്ചു. ഈ സാഹചര്യത്തിൽ ഫീസ് നിർണയ സമിതിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ പുതിയ ഉത്തരവ് ചോദ്യം ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കി. ഒാർഡിനൻസിന്റെ നിയമസാധുത അന്തിമവാദത്തിലാണ് പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.