കാസർകോട് ജില്ലയിലെ സമരം ചെയ്യുന്ന നഴ്സുമാരുമായി ജില്ലാ കലക്ടർ നടത്തിയ ചർച്ച പരാജയം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തും വരെ സമരം നിർത്തിവയ്ക്കാനായിരുന്നു കലക്ടറുടെ നിർദേശം. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രതിനിധികൾക്ക് പുറമെ ഡി.എം.ഒ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗ സ്ഥരും, ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളും, നഴ്സിങ് കോളേജ് പ്രിൻസിപ്പൽമാരും പങ്കെടുത്തു. 20 തീയ്യതി മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂല തിരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്ന് നഴ്സുമാർ യോഗത്തെ
കണ്ണൂർ മാതൃകയിൽ നഴ്സിങ് വിദ്യാർഥികളെ രംഗത്തിറക്കി സമരത്തെ നേരിടാനുള്ള ആലോചന യോഗത്തിൽ ഉണ്ടായെങ്കിലും തൽക്കാലം തൽസ്ഥിതി തുടരാൻ തീരുമാനിച്ചു.
അതേസമയം നഴ്സുമാരുടെ സമരപ്പന്തലിൽ സി.ഐ.ടി.യു ലഘുലേഖ വിതരണം ചെയ്തു. ന്യായമായ സമരത്തോടു മാത്രമെ യോജിക്കാനാവൂ എന്ന തലക്കെട്ടിലാണ് ലേഖനം. കേരളത്തിൽ സ്വകാര്യ ആശുപത്രി മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കാൻ മാനദണ്ഡമുണ്ട്. സമ്മർദ തന്ത്രമുണ്ടാക്കി നേടാൻ കഴിയുന്നതല്ല ശമ്പള പരിഷ്കരണമെന്നും ലഘുലേഖയിൽ പറയുന്നു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു വിന്റെ പേരിലാണ് നോട്ടീസ്.