രാമയണമാസത്തിന്റെ പുണ്യവുമായി നാലമ്പല ദർശനകാലത്തിന് തുടക്കമാകുന്നു. നാലമ്പമെന്നപേരിൽ പ്രസിദ്ധമായ രാമപുരത്തെ നാലുക്ഷേത്രങ്ങളിൽ കർക്കടകം ഒന്നുമുതൽ ഒരുമാസമാണ് ദർശനകാലം.
തിങ്കളാഴ്ച കർക്കടകം ഒന്നു പിറക്കുന്നതോടെ നാലമ്പലവും ശരണമന്ത്രങ്ങളാൽ മുഖരിതമാകും. മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്നൻമാരുടെ നാലുക്ഷേത്രങ്ങളാണ് നാലമ്പലങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. രാമപുരത്തെ ക്ഷേത്രത്തിൽ ശ്രീരാമനും കുടപ്പുലം ക്ഷേത്രത്തിൽ ലക്ഷ്മണനും അമനകരയിൽ ഭരതനും മേതിരിയിൽ ശത്രുഘ്നനും ഭക്ത ജനങ്ങള്‍ക്ക് അഭയമാകുന്നു. ശ്രീരാമനെയും ലക്ഷ്മണ ഭരത ശത്രുഘ്നൻമാരെയും തൊഴുത് തിരികെ ശ്രീരാമ സന്നിധയിലെത്തുന്നതോടെ നാലമ്പല ദർശനം പൂർണമാകുന്നു..
പുലർച്ചെ നിർമാല്യ ദർശനത്തോടെ തുടങ്ങുനന ചടങ്ങുൾ ഉച്ചപൂജയോടെ അവസാനിക്കും. ഉച്ച പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് ഏറെ ഐശ്വര്യദായകമെന്നാണ് വിശ്വാസം.
ആയിരക്കണക്കിനാളുകളാണ ്നാലമ്പല ദർശനത്തിനായി ഒാരോ വർഷവും എത്താറുള്ളത്. വാഹനം ഉൾപ്പെടെ ഭക്തർക്കാവശ്യമായ എല്ലാ സൗകര്യങ്ങളം തയ്യാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം പുണ്യദർശനത്തിനുള്ള സമയം