വയനാട് , ഇടുക്കി ജില്ലകളെ കാലവർഷം കൈവിട്ടു. ജൂലൈ പകുതിയാകുമ്പോൾ ഈ ജില്ലകളിൽ മഴയുടെ വൻകുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്താകമാനം 24 ശതമാനം മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലവർഷം എത്തി ഒന്നരമാസം പിന്നിടുമ്പോൾ, മഴകാത്തിരിക്കുകയാണ് വയനാട്. 63ശതമാനം മഴയുടെ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാ മാറ്റമാണോ മഴ ചതിക്കാൻ കാരണമായതെന്ന് വ്യക്തമല്ല. ഇനി കർക്കിടകം പിറക്കുമ്പോഴെങ്കിലും മഴകിട്ടുമെന്ന പ്രതീക്ഷയിലാണ് വയനാട്, ഇടുക്കി ജില്ലകൾ. ജലസംഭരണികളുടെ നാടായ ഇടുക്കിയില്‍ 38 ശതമാനമാണ് മഴകുറഞ്ഞത്. എങ്കിലും വരും മാസങ്ങളിലെങ്കിലും നല്ല മഴകിട്ടുമെന്ന പ്രതീക്ഷ കാലാവസ്ഥാ ശാസ്ത്രജ്ഞർ കൈവിട്ടിട്ടില്ല.
സംസ്ഥാനത്ത് ഈ കാലയളവിൽ 963 മില്ലീ മീറ്റർ മഴയാണ് കിട്ടേണ്ടത്, ലഭിച്ചതാകട്ടെ 736ഉും. 24 ശതമാനത്തിന്രെ കുറവാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂർ, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്. കണ്ണൂരിൽ 30, മലപ്പുറത്ത് 29, പാലക്കാട് 27 ശതമാനം വീതം മഴയുടെ കുറവുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.