സംസ്ഥാനത്ത് നിന്നുള്ള ഈ വർഷത്തെ ഹജ് തീർഥാടനത്തിന് അടുത്ത മാസം പതിമൂന്നാം തീയതി തുടക്കമാകും. ഹജ്ജ് കമ്മറ്റി സംഘടിപ്പിക്കുന്ന തീർത്ഥാടക ക്യാമ്പ് ആഗസ്റ്റ് 12 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 300 ഹാജിമാരുമായി മൂന്ന് വിമാനങ്ങളാവും ദിവസവും നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടുക.
ആഗസ്റ്റ് 13 തീയതി രാവിലെ 6.30 ന് ഹജ്ജ് തീർത്ഥാടകരുമായുള്ള ആദ്യ വിമാനം പുറപ്പെടും.പതിനോരായിരത്തി ഇരുന്നൂറ് പേരാണ് ഹജജ് കമ്മറ്റി മുഖേന ഇക്കുറി ഹജ്ജിന് പോവുക.തീർത്ഥാടകരുടെ എണ്ണത്തിൽ ഇരുപത് ശതമാനം വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
തീർഥാടകരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധനവനുസരിച്ച് ക്യാമ്പിലെ സൗകര്യങ്ങളും കൂട്ടാൻ ആലുവയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
മുന്നൊരുക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ വിവിധ രാഷട്രീയ സാമുദായിക സംഘടന പ്രതിനിധികൾ പങ്കെടുത്തു, ഹജജ് കമ്മറ്റി ചെയർമാൻ തൊടിയൂർ കുഞ്ഞുമുഹമ്മദ് മുസലിയാർ എം എൽ എ മാരായ കെ.വി അബ്ദുൾ ഖാദർ ,വി കെ ഇബ്രാഹിം കുഞ്ഞ്.പി.രാജീവ്, എന്നിവർ പങ്കെടുത്തു