കാലം അനുവദിച്ച എൺപത്തിനാലു വർഷങ്ങള്‍ക്ക് നന്ദി പറഞ്ഞ് കലാതീതനായ എം.ടി. ശതാഭിഷ്തനായ എംടി വാസുദേവൻ നായർക്ക് ആശംസകളർപ്പിച്ച് നിരവധി പേർ വീട്ടിലെത്തിയെങ്കിലും സിതാരയിൽ എംടിക്ക് ഇന്നും പതിവ് ദിവസമായിരുന്നു.
പിറന്നാളാശംസകളുമായി പലരുമെത്തി, സിതാരയിൽ പക്ഷെ ആഘോഷങ്ങളില്ല. സ്വീകരണ മുറിയിലെ പതിവ് ഇരിപ്പിടത്തിൽ പതിവിൽ കവിഞ്ഞ പിറന്നാൾ മോടികളില്ലാതെ എംടിയിരുന്നു.ഹാരാർപ്പണം നടത്തിയും സമ്മാനങ്ങൾ നൽകിയും എംപിയുൾപ്പെടെയുള്ള പൗരപ്രുഖർ, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, ഡപ്യൂട്ടി എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവരും എംടിയ്ക്ക് ആശംസകളർപ്പിയ്ക്കാനെത്തി.
നല്ലവാക്കുകൾക്ക് നന്ദിപറഞ്ഞും നന്മകൾ നേർന്നും കാലത്തിന്റെ ഔദാര്യത്തിന് മുന്നിൽ എംടി വിനയം കൊണ്ടു. ആഘോഷങ്ങളും ആളാരവങ്ങളും അധികമിഷ്ടമില്ലെങ്കിലും സൗഹൃദത്തിനും സ്നേഹാദരങ്ങൾക്കും മുന്നിൽ കഥാപുരുഷൻ ഇരുന്ന് കൊടുത്തു, പക്ഷെ ആരോടും സാഹിത്യം പറഞ്ഞില്ല പങ്കുവെച്ചത് സൗഹൃദം മാത്രം.