E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തൃശൂരിലെത്തിച്ച് തെളിവെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍  ദിലീപിനെ തൃശൂരിലെത്തിച്ച് തെളിവെടുത്തു. ഗൂഢാലോചന നടന്ന ജോയ്സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. മൂന്നിടങ്ങളിലും  ദിലീപിനെതിരെ പ്രതിഷേധമുയര്‍ന്നു. 

രാവിലെ പത്തു മണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍ നിന്നു  പൊലീസ് ദിലീപിനെയും കൊണ്ട് തൃശൂരിലേക്ക‍്  തിരിച്ചത്. ആദ്യമെത്തിയത് ജോയ്സ് പാലസ് ഹോട്ടലിലാണ്. നടിയെ ആക്രമണത്തിന് ഇരയാകുന്നതിന് ഒരു വര്‍ഷം മുന്‍പ് ദീലീപും പള്‍സര്‍ സുനിയും തമ്മില്‍ ഇവിടെവെച്ച് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്ത് ദീലീപിന്‍റെ ആഡംബര കാറിനുള്ളില്‍വച്ചായിരുന്നു ഗൂഢാലോചന. മഴ കാരണം ദിലീപിനെ വാഹനത്തില്‍നിന്ന് ഇറക്കാതെതന്നെ തെളിവെടുത്തു.  

ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ചിത്രീകരണവേളയില്‍ ദിലീപ് താമസിച്ചിരുന്ന ഗരുഡ ഹോട്ടലിലാണ് അടുത്തെത്തിയത്. ഇവിടെ 801ാം നമ്പര്‍ മുറിയില്‍ ദിലീപിനെ എത്തിച്ച് തെളിവെടുത്തു. കുടുക്കിയതാണോ എന്ന് ഇവിടെവച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ദിലീപ് ഒഴിഞ്ഞുമാറി

ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ ചിത്രീകരണം നടന്ന കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയിലായിരുന്നു അടുത്ത തെളിവെടുപ്പ്. ഇവിടെ ഷൂട്ടിങിനിടെ കാരവാനു പിന്നില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ 2016 നവംബര്‍ 13ന് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തില്‍. ടെന്നീസ് അക്കാദമിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ദീലീപിനെ കരിങ്കൊടി കാണിച്ചു. പന്ത്രണ്ടരയോടെ തൃശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ദിലീനെയും കൊണ്ട് പൊലീസ് മടങ്ങി.

ഇന്നലെ തെളിവെടുപ്പ് ഇങ്ങനെ

ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് ഇന്നലെ ഏറ്റവും ഒടുവിൽ ദിലീപിനെ എത്തിച്ചത്. വലിയ ആൾക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോൾ കൂവലോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെത്തിച്ചും തെളിവെടുത്തു.

തൊടുപുഴ: ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ദിലീപ് ചിത്രമായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെ ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

അതേസമയം, ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടം ഇവിടേക്ക് ഒഴുകിയെത്തിയതിനാൽ താരത്തെ പൊലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല. അസഭ്യം ചൊരിഞ്ഞും കൂക്കിവിളിച്ചുമാണ് ജനക്കൂട്ടം ദിലീപിനെ 'വരവേറ്റത്'. ആൾക്കൂട്ടത്തിൽ ഒരു വിഭാഗം ദിലീപുമായെത്തിയ വാഹനം തടയാനും ശ്രമിച്ചു. തെളിവെടുപ്പിനിടെ കേരള കോൺഗ്രസ് (എം) പ്രവർത്തകർ ദിലീപിനെതിരെ പ്രതിഷേധപ്രകടനവും നടത്തി. ഇവിടുത്തെ ഷൂട്ടിങ്ങിനിടെ, ഇക്കഴിഞ്ഞ നവംബർ 14ന് സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയ പ്രധാന സ്ഥലങ്ങൾ

2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ ‘സിഫ്റ്റ്’ ജംക്‌ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിൽ പ്രതികൾ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. ‘ജോർജേട്ടൻസ് പൂരം’ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. 

അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയായിരുന്നു ദിലീപിന്‍റെ ജാമ്യാപേക്ഷ. എന്നാൽ, ദിലീപിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയ പൊലീസ്, ഇതു സാധൂകരിക്കാന്‍ പോന്ന 19 പ്രാഥമിക തെളിവുകളും കോടതിയിൽ ഹാജരാക്കി.

ദിലീപിനെ ഹാജരാക്കിയ അങ്കമാലി കോടതി വളപ്പിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കോടതിയിലേക്കു പ്രവേശിക്കാനായി പൊലീസ് വാനിൽനിന്ന് ഇറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ കൈവീശിക്കാട്ടിയെങ്കിലും കൂവിവിളിച്ചാണ് ജനം പ്രതികരിച്ചത്. ജനപ്രിയ നായകനെ വലിയ രീതിയിൽ പരിഹസിക്കുന്ന തരത്തിലാണ് തടിച്ചുകൂടിയ ജനങ്ങൾ മറുപടി നൽകിയത്. അതേസമയം, കോടതി വളപ്പിലെത്തിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിക്കാനോ മറ്റോ ശ്രമിച്ചില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :