ഗൂഢാലോചനക്കുറ്റത്തിൽ സംവിധായകൻ നാദിർഷാ പ്രതിയാവാൻ സാധ്യത ഇല്ല. പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പൊലീസിന്റെ നിഗമനം ഇങ്ങനെ: മഞ്ജു വാരിയരുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ദിലീപിന് താൽപര്യമില്ലായിരുന്നു. വിവാഹബന്ധം വേർപെടുത്താനുള്ള ആത്മധൈര്യം മഞ്ജുവിനു നൽകിയതിൽ മുഖ്യപങ്കുവഹിച്ചത് ഉപദ്രവിക്കപ്പെട്ട നടിയാണ്.
ഒരിക്കൽ ദിലീപും കാമുകിയെന്നു കരുതപ്പെട്ട നടിയും ഒരുമിച്ചുള്ള സന്ദർഭത്തിൽ ഈ വിവരം അറിഞ്ഞ മഞ്ജു ഫോണിൽ വിളിച്ചു പൊട്ടിത്തെറിച്ചിരുന്നു. ഇതിൽ നിന്നാണു കുടുംബകോടതിയിലെ കേസിന്റെ തുടക്കം. രഹസ്യം മഞ്ജുവിനെ അറിയിച്ചതു ഉപദ്രവിക്കപ്പെട്ട നടിയാണെന്നു ദിലീപ് സംശയിച്ചു. ഇതോടെ അവർക്കു മലയാള സിനിമയിലുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താനും തുടങ്ങി. ഏതാണ് ഈ ഘട്ടത്തിലാണു ഇവരെ ഉപദ്രവിക്കാനുളള ക്വട്ടേഷൻ ദിലീപ് പൾസർ സുനിക്കു നൽകുന്നത്. ഈ ഘട്ടത്തിലൊന്നും സംഭവത്തിൽ നാദിർഷായുടെ സാന്നിധ്യമില്ല.
എന്നാൽ ദിലീപിന്റെ വ്യക്തിപരമായ സ്വഭാവ വൈകല്യങ്ങളെ തള്ളിപ്പറയാൻ സുഹൃത്തായ നാദിർഷായ്ക്കു കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചു ആദ്യ ചോദ്യം ചെയ്യൽ മുതൽ നാദിർഷാ നൽകിയ മൊഴികൾ വസ്തുതാപരമെന്നു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടതോടെ സംശയ നിഴലിൽ ദിലീപിൽ മാത്രമായി.
Advertisement