സർക്കാരിന്റെ വ്യവസായ വാണിജ്യ നയം രൂപീകരിക്കുന്നതിനായി സംസ്ഥാനത്ത് പതിനഞ്ച് വകുപ്പുകളിൽ ചട്ടഭേദഗതികൾ കൊണ്ട് വരുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ. നയരൂപികരണത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ ആദ്യ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചും ഭൂമി കൈമാറ്റം സംബന്ധിച്ചുമാണ് പ്രധാനമായും യോഗത്തിൽ വിമർശനമുയർന്നത്,ഒറ്റ അപേക്ഷ ഒരു ലൈസൻസ് എന്ന രീതിയിൽ ഏകജാലക സംവിധാനം കൊണ്ട് വരണം. വിവിധ വകുപ്പുകളിൽ വരുത്തുന്ന കാലതാമസം വ്യവസായികളെ സംസ്ഥാനത്ത് നിന്നും അകറ്റുകായാണെന്നും വ്യാപാരികൾ പരാതി ഉന്നയിച്ചു
ചർച്ചയിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വ്യാവസായിക വളർച്ചയ്ക്കായി വിവിധ വകുപ്പുകളിൽ ചട്ടഭേദഗതികൾ കൊണ്ടുവരുമെന്നും ചർച്ചയിൽ മന്ത്രി മറുപടി പറഞ്ഞു
രേഖയിൽ നടക്കുന്ന ആദ്യചർച്ചയാണ് കോഴിക്കോട് നടന്നത്,കെ.എസ്.ഐ.ഡി.സി എം.ഡി കെ.എം ബീന കരട് നയം അവതരിപ്പിച്ചു. വാണിജ്യവ്യവസായ േമഖലയിലെ സംഘടാനാപ്രതിനിധികളും വ്യവസായ പ്രമഖരും യോഗത്തിൽ പങ്കെടുത്തു