കിടപ്പിലായ നിർധന രോഗികൾക്ക് ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതി പാളുന്നു. സംസ്ഥാനത്തെ നൂറു കണക്കിന് കുടുംബങ്ങളാണ് ധനസഹായം ലഭിയ്ക്കാതെ നരകിക്കുന്നത്.
27 വർഷമായി ഒരേ കിടപ്പിലാണ് കോഴിക്കോട് കുണ്ടായിതോട് സ്വദേശിയായ അബൂബക്കർ. കഴിഞ്ഞ ഒന്നര വർഷമായി ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിയ്ക്കാത്തതിൻറെ വിഷമത്തിലാണ് ഈ 55 കാരനൻ. 2015 വരെ പ്രതിമാസം 565 രൂപ ലഭിച്ചിരുന്നു. എന്നാൽ ഇതും നിലച്ചതോടെ മരുന്നു വാങ്ങാൻ പോലും ബുദ്ധിമുട്ടുകയാണ് കുടുംബം.
അബൂബക്കറിന് സമാനമായ നൂറു കണക്കിന് രോഗികളാണ് ഇത്തരത്തിൽ ധനസഹായം ലഭിയ്്കാതെ നരകിയ്ക്കുന്നത്. ലൈഫ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ തയ്യാറാക്കി നൽകിയിട്ടും ആവശ്യമില്ലാതെ അധികൃതർ വലയ്ക്കുകയാണെന്നാണ് ഇവരുടെ പരാതി.