പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ ആശയക്കുഴപ്പം നീങ്ങി. എംബസിയില്‍ നിന്ന് എന്‍ഒസി കിട്ടിയാല്‍ ഏതുസമയത്തും അനുമതി ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ മുഹമ്മദ് ജലാലുദീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കരിപ്പൂരിലെത്തിയ വിവിധ പ്രവാസി സംഘടനാ പ്രതികളുമായി വിമാനത്താവള അധികൃതര്‍ കൂടിക്കാഴ്ച നടത്തി.
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പ് രേഖകൾ ഹാജരാക്കണമെന്ന നിർദേശമായിരുന്നു ആശയക്കുഴപ്പത്തിന് കാരണം. രാജ്യാന്തര ആരോഗ്യമാനദണ്ഡം അനുസരിച്ചാണ് ഇത്തരം നിർദേശം നൽകിയത്.എന്നാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ നിയന്ത്രണങ്ങൾ ഇല്ലെന്ന് എയപോർട്ട് ഹെൽത്ത് ഒാഫീസർ വ്യക്തമാക്കി.കരിപ്പൂരില്‍ ഹെല്‍ത്ത് സര്‍വീസ് തുടങ്ങിയപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന മാര്‍ഗരേഖ എല്ലാ എയര്‍ലൈനുകള്‍ക്കും നല്‍കുകയാണ് ചെയ്തത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകളും യു.എ.ഇയിലെ സാമൂഹിക പ്രവർത്തനകനായ അഷ്റഫ് താമരശേരിയും ഹെൽത്ത് ഒാഫീസറുമായി കൂടിക്കാഴ്ച നടത്തി.വിമാനകമ്പനികളുമായി നാളെ ചർച്ചനടത്തുമെന്നും ആശങ്കകൾ പരിഹരിക്കുമെന്നും ഹെൽത്ത് ഒാഫിസർ ഉറപ്പുനൽകി.
നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംിക്കുമെന്ന് പ്രവാസി സംഘടനൾ അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കേന്ദ്ര നിര്‍ദേശങ്ങളൊന്നും ഇലലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.