സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിങ് , മെഡിക്കൽ കോളജുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻകുറവ്. ആദ്യഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ എൻജിനീയറിങിന് ആകെ പതിനെണ്ണായിരം കുട്ടികൾ മാത്രമാണ് പ്രവേശനം നേടിയത്. മെഡിക്കൽ പ്രവേശനത്തിനായി ഇതുവരെ നാല്‍പ്പത്തിമൂവായിരം കുട്ടികളെ നീറ്റിന്റെ സ്്ക്കോർ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് കൈമാറിയിട്ടുള്ളൂ.
സ്വാശ്രയ മേഖലയിലെ പ്രൊഫഷണൽ കോളജുകളിൽ ചേരാൻ മുൻവർഷങ്ങളിലെ പോലെ വിദ്യാര്‍ഥികളെത്തുന്നില്ല.എൻജീനീയറിങിന് സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലകളിലായി 159 കോളജുകളുണ്ട്. ഇവയിലായി 54,604 സീറ്റുകളാണുള്ളത്. ഇവയിൽ 34,000 സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ നേരിട്ടാണ് പ്രവേശനം നടത്തുക. ഇതിലാണ് ആദ്യഘട്ട അലോട്ട്മെന്റ് പൂർത്തിയാക്കിയപ്പോൾ 18,000 പേർമാത്രം പ്രവേശനം നേടിയിട്ടുള്ളത്. 20604 മാനേജ്മെന്റ് സീറ്റുകളിൽ അയ്യായിരത്തിനും ആറായിരത്തിനും ഇടയിലെ സീറ്റുകളിലെ കുട്ടികൾ ചേർന്നിട്ടുള്ളൂ. ആകെ എൻജിനീയറിങിന് ചേർന്നവരുടെ എണ്ണം 25,000 ന് അടുത്തുവരും എന്നാണ് പ്രാഥമിക കണക്കുകൾ. ഏകദേശം 29,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഉയർന്ന ഫീസ്, സൗകര്യങ്ങളുടെ കുറവ്, കുട്ടികൾ കോളജുകളിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ എൻജീനീയറിങ് പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ സാങ്കേതിക സർവകലാശാലയുടെ കോഴ്സ് നടത്തിപ്പിലെ പിശകുകളും കുട്ടികളെ അകറ്റി.
മെഡിക്കൽ പ്രവേശനത്തിന് നീറ്റ് സംബന്ധിച്ച വിശദാംശങ്ങൾ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് കൈമാറിയത് 43,000 കുട്ടികൾ മാത്രമാണ്. ഏകീകൃത ഫീസായ അഞ്ചര ലക്ഷം വിദ്യാർഥികളെ സ്വാശ്രയ കോളജുകളിൽ നിന്ന് അകറ്റി നിറുത്തുന്നുണ്ട്. പകുതി സീറ്റിൽ ഫീസ് കുറക്കാമെന് നിർദ്ദേശം ചില കോളജുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.