മൊബൈൽ ഫോൺ വിളിക്കും ജി.എസ്. ടി വില്ലനാകുന്നു. നൂറു രൂപയ്ക്ക് റീചാർജ് ചെയ്താൽ ടോക്ടൈമിൽ അഞ്ച് രൂപവരെ അധികമായി നഷ്ടമാകും. ജി.എസ്.ടിയിൽ മൊബൈൽ സേവനങ്ങളുടെ നികുതി വർധിച്ചതോടെ പല സ്വകാര്യ കമ്പനികളും സൗജന്യ ഓഫറുകൾ പിൻവലിക്കാനൊരുങ്ങുന്നതും ഇരുട്ടടിയാകും.
അതായത് ജി.എസ്. ടി ചോർത്തിക്കൊണ്ടുപോയത് അഞ്ച് രൂപ. നൂറ് രൂപക്ക് റീചാർജ് ചെയ്താൽ 19 രൂപ വെറുതേപോകുമെന്ന് ചുരുക്കും. മൊബൈൽ സേവനങ്ങളുടെ നികുതി 15ൽ നിന്ന് 18 ശതമാനമായി ജി.എസ്.ടിയിൽ ഉയർത്തിയതാണ് മൊബൈൽ സംസാരം ചെലവേറിയതാക്കിയത്.
ഈ നഷ്ടത്തിൽ നിന്ന് രക്ഷപെടാൻ ഒരു വഴിയുണ്ട്. ഫുൾടോക്ടൈം, എക്സ്ട്രാ ടോക്ടൈം തുടങ്ങിയ ഓഫറുകൾ കണ്ടെത്തി ചാർജ് ചെയ്യുക.
ബി.എസ്.എൻ.എൽ അടക്കം ഒരു കമ്പനികളും ഓഫറുകളിൽ ടോക്ടൈമിന് കുറവ് വരുത്തിയിട്ടില്ല. നികുതി വർധനയിലെ നഷ്ടം തൽകാലം സഹിക്കാനാണ് തീരുമാനം. പക്ഷെ നെറ്റും ടോക്ടൈമുമെല്ലാം പൂർണമായും സൗജന്യമായി നൽകിയിരുന്ന ചില സ്വകാര്യകമ്പനികൾക്ക് ജി.എസ്.ടി അടക്കേണ്ടി വരുന്നതോടെ ആ സൗജന്യം പിൻവലിച്ചേക്കും. അങ്ങിനെയെങ്കിൽ ജി.എസ്.ടി മൂലം സൗജന്യവും നിൽക്കും കോൾനിരക്കുമേറും.