എൺപത്തിയേഴ് രൂപക്ക് ഒരു കിലോ കോഴിയിറച്ചി വിൽക്കാനുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടുമെന്ന് ഇറച്ചിക്കോഴി വ്യാപാരികളുടെ സംഘടന. കിലോയ്ക്ക് നൂറ്റിപത്ത് രൂപക്ക് വാങ്ങുന്ന കോഴി ധനമന്ത്രി പറഞ്ഞ വിലക്ക് വിൽക്കാനാവില്ലെന്നും വ്യാപാരികൾ പറയുന്നു.
നൂറ്റിപത്ത് രൂപക്കാണ് തമിഴ്നാട്ടിലെ വൻകിട ഫാമുകള്‍ ഇന്നലെ സംസ്ഥാനത്ത് കോഴി വിതരണം ചെയ്ത്. ഇവ ചെറുകിട വ്യാപാരികളിലെത്തി ഇറച്ചിയാകുമ്പോൾ വില നൂറ്റി എൺപത് കടക്കും.
വരൾച്ചയെ തുടർന്ന് തമിഴ്നാട്ടിലെ ഫാമുകൾ അടച്ചിട്ടിരുന്നതാണ് ഇപ്പോൾ വില കയറാൻ കാരണം. ജി.എസ്.ടിയെ ഭയന്ന് പ്രാദേശിക ഫാമുകൾ ഉൽപാദനം നിർത്തിയതും വിനയായി.മഴക്ക് ശേഷം ഉൽപാദനം തുടങ്ങിയ കോഴികൾ വിപണയിലെത്തുന്നതോടെ രണ്ടാഴ്ച്ചക്കുള്ളിൽ വില കുറയുമെന്നും വ്യാപാരികൾ പറയുന്നു.