പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിൽ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത് തെറ്റെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ടി-ബ്രാഞ്ചില്‍ നിന്ന് ഫയല്‍ കാണാതായെന്ന നിലപാടില്‍ ഉറച്ച് നിൽക്കുന്നു.കടത്തിയില്ലെന്ന് പറയാന്‍ ന്യായങ്ങളുണ്ടാകാം; പകര്‍പ്പ് എടുത്ത് വച്ചാലും മതി. കോടതി ആവശ്യപ്പെട്ടാന്‍ താന്‍ നിലപാട് വ്യക്തമാക്കുമെന്ന് സെൻകുമാർ പറഞ്ഞു.
പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിൽ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ ആക്ഷേപം പൊലീസ് മേധാവി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഫയലുകളുടെ ഒാഡിറ്റിങ് നടത്താനും ഡിജിപി നിർദേശം നൽകി. ടി ബ്രാഞ്ചിൽ നിന്ന് എഡിജിപി ടോമൻ ജെ തച്ചങ്കരി ഫയലുകൾ കടത്തിയെന്നായിരുന്നു ആരോപണം.
അതേസമയം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ തച്ചങ്കരിയെ വീണ്ടും ന്യായീകരിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ ഉയർന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തച്ചങ്കരിയെ സസ്പെൻഡ് ചെയ്യാനുള്ള വിജിലൻസ്ഡയറക്ടറുടെശുപാർശ നടപ്പാക്കേണ്ടതില്ല. തച്ചങ്കരി ഇപ്പോൾ ആ സ്ഥാനം വഹിക്കാത്ത സാഹചര്യത്തിൽ നടപടിയുടെ ആവശ്യമില്ലെന്ന് വിജിലൻസിനെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിശദീകരണം.