ജി.എസ്.ടി നിലവിൽ വന്നതോടെ സംസ്ഥാനത്തെ എക്സൈസ് ചെക്പോസ്റ്റുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. പരിശോധനയില്ലാത്ത ചെക്പോസ്റ്റുകളിലൂടെ എന്ത് സാധാനവും കടത്താമെന്ന അവസ്ഥയാണുള്ളത്. മനോരമ ന്യൂസ് റിപ്പോർട്ടർ സഞ്ചരിച്ച വാഹനത്തിൽ ഇരുപത് ലിറ്ററിന്റെ മൂന്ന് കാനുകളിൽ വെള്ളം നിറച്ച് വാഹനത്തിൽ വയ്ക്കുകയും മംഗലാപുരം ടൗൺ പിന്നിട്ട് ദേശീയപാതയിലൂടെ കേരളത്തിലേയ്ക്ക് എത്തുകയും ചെയ്തു.
തലപ്പാടി ടോൾ പ്ലാസയും, അർ.ടി.ഒ ചെക്പോസ്റ്റും ഒരു തടസവുമില്ലാതെ പിന്നിട്ടു. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിനു മുന്നിൽ വാഹനത്തിന്റെ വേഗത കുറച്ചു വന്നപ്പോൾ , ഉദ്യോഗസ്ഥർക്കിരിക്കാനുള്ള മുറി പൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടത്. സമീപത്തെ ഷെഡിൽ മൂന്ന് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഒരു വാഹനം പോലും പരിശോധിക്കാതെ പൂർണ വിശ്രമത്തിലാണ് അവരും.