വര്‍ഷങ്ങള്‍ക്കുമുന്‍പേ സ്കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചിട്ടും വിദ്യാഭ്യാസ ബന്ദിന്‍റെ പേരില്‍ കോഴിക്കോട് പ്രൈമറി സ്കൂളുകളടക്കം നിർബന്ധിച്ച് അടപ്പിക്കുന്നു. ഇന്നത്തെ എ.ബി.വി.പിയുടേത് ഉള്‍പ്പെടെ ഒരു മാസത്തിനിടെ നടന്നത് നാല് വിദ്യാഭ്യാസ ബന്ദുകള്‍. വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടങ്ങുന്നു.
പ്രൈമറി സ്കൂളുകളിൽ പോലും പഠിപ്പുമുടക്കാൻ സംഘടനകളെത്തുന്നു. സ്കൂളടയ്ക്കാൻ വിമുഖത കാട്ടുന്ന അധ്യാപകരെ ലോങ് ബെല്ലടിയ്ക്കാൻ നിർബന്ധിക്കുന്നു.പൊടുന്നനെ സമരക്കാരെത്തുമ്പോൾ കഞ്ഞിപ്പുരയിലെ അടുപ്പിലും വെള്ളമൊഴിക്കും അതോടെ സ്കൂൾക്കഞ്ഞിയെ ആശ്രയിക്കുന്ന കുട്ടികൾ പട്ടിണിയിലാകും. രക്ഷിതാക്കൾ പോലും അറിയാതെ തെരുവിലിറങ്ങുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ചും വിദ്യാർഥി സംഘടനകൾ മറുപടി പറയേണ്ടതുണ്ട്.
ഒരു മാസത്തിനിടെ ഇത് അഞ്ചാമത്തെ വിദ്യാഭ്യാസ ബന്ദാണ്. ഇന്നലെ എസ്എഫ്ഐയുടെ അവകാശ പത്രിക സമർപ്പണത്തിനും സ്കൂളുകളും അടപ്പിച്ചു. ബലപ്രയോഗം ഭയന്ന് അധ്യാപകർ സമരത്തിനോട് സഹകരിക്കേണ്ട ഗതികേടിലാണ്.