നികുതി സംബന്ധിച്ച ആശയക്കുഴപ്പം മൂലം മെറ്റൽവില തോന്നിയ പോലെ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരടിമെറ്റലിന് മൂന്നുരൂപ അൻപതുപൈസവരെ വർധിച്ചു. കഴിഞ്ഞ മാസം 28 രൂപയായിരുന്ന വില ചരക്കു സേവന നികുതി നടപ്പാക്കിയ ശേഷം അടിക്ക് 31 രൂപ അൻപതുപൈസയായി. ജിഎസ്ടിയുടെ പേരിൽ കൊള്ളനടത്തുകയാണെന്നാരോപിച്ച് ടിപ്പർഉടമകൾ പലയിടത്തും സമരം തുടങ്ങി.
ഒരടി മെറ്റലിന് മാർച്ചിലെ വില 23 രൂപ. ഏപ്രിലിൽ അത് 30 ആയി. എന്നാൽ പ്രതിഷേധത്തെതുടർന്ന് 28 രൂപയായികുറച്ചു. ജി.എസ്.ടി നിലവിൽവന്നതോടെ മെറ്റൽവില 31രൂപ അൻപതുപൈസയാക്കി ഉയർത്തി.
പുതുക്കിയ നിരക്കനുസരിച്ച് ഒരുലോഡ് മെറ്റലിന് 1800 രൂപവരെ വിലവർധിച്ചു. നാലു മാസത്തെ കണക്കെടുത്താൽ ഒരടിമെറ്റലിന് എട്ടുരൂപ അൻപതുപൈസയുടെ വർധനയുണ്ടായി. ഇക്കാലയളവിൽ ഒരു ലോഡ്മെറ്റലിന്് വർധിച്ചത് 5100 രൂപ. ക്രഷറിൽ നിന്ന് എടുക്കുന്ന മെറ്റൽ ഇതിലും ഉയർന്ന വിലയക്കാണ് ചെറുകിടക്കാർ വിൽക്കുന്നത്. അതായത് ഈ കൊള്ളയുടെയെല്ലാം ദോഷം അനുഭവിക്കേണ്ടത് ആവശ്യക്കാരായ സാധാരണക്കാർ. വിലവർധിച്ചതോടെ ചെറുകിടവിൽപ്പനക്കാർ പ്രതിസന്ധിയിലായി. ഇതാണ് സമരത്തിലേയ്ക്ക് നയിച്ചത്
പലയിടത്തും മെറ്റലിന് പല വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.