ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ട റാമിന്റെ സ്ഥലം മാറ്റം സിവിൽ സർവീസ് ചട്ടങ്ങൾ പാലിക്കാതെയെന്ന് ആരോപണം. നിയമനം ലഭിച്ച് രണ്ടു വർഷത്തിനുള്ളിലാണ് സ്ഥലം മാറ്റമെങ്കിൽ സംസ്ഥാന സിവിൽ സർവീസ് ബോർഡ് ശുപാർശ ചെയ്യണമെന്ന നിയമവും കാറ്റിൽ പറത്തി.ശ്രീറാം സബ് കലക്ടറായെത്തിയത് 2016 ജൂലൈയിൽ.
പത്തനംതിട്ട അസിസ്റ്റന്റ് കലക്ടർ ട്രയിനി പോസ്റ്റിൽ നിന്ന് ദേവികുളം സമ്പ് കലക്ടറായി ശ്രീറാം എത്തുന്നത് 2016 ജൂലൈയിൽ. സിവിൽ സർവീസ് ചട്ടപ്രകാരം ശ്രീറാം തുടരേണ്ടത് 2018 ജൂലൈ വരെ. അതിനിടയിലാണ് മാറ്റമെങ്കിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവിൽ സർവീസ് ബോർഡ് മാറ്റത്തിനു ശുപാർശ ചെയ്യണമെന്നാണ് ചട്ടം -മന്ത്രിക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥനെ മാറ്റി നിയമിക്കാനുള അധികാരമുണ്ടെങ്കിലും കൃത്യമായ കാരണം മന്ത്രി സഭയെ ബോധിപ്പിക്കാം. ഇതിനു മുമ്പ് ശ്രീറാമ്മന്റെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. എന്നാൽ കേരളത്തിൽ സിവിൽ സർവീസ് ബോർഡ് കൂടിയിട്ട് തന്നെ വർഷങ്ങളായെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പരാതിയായി പറയുന്നു.
സെൻടൽ അസ്മിനിസ്ടേറ്റീവ് ട്രിമ്പൂണലിനെ സമീപിച്ചാൽ തന്നെ അനുകൂല വിധിയുണ്ടാകും.എന്നാൽ രണ്ടു ദശാബ്ദ കാലത്തിലേറെ സർവീസ് ബാക്കിയുള്ള ഉദ്യോഗസ്ഥൻ സർക്കാരിനെതിരെ നിയമ യുദ്ധത്തിനിറങ്ങുന്നത് വെല്ലുവിളിയാണ് - സർക്കാർ ഭൂമി ഏറ്റെടുക്കാമെന്നുള്ള കോടതി വിധി വന്ന ഉടനെ യുള്ള സ്ഥലമാറ്റം ഉദ്യോഗസ്ഥന്റെ ധാർമികതയെ തന്നെ ചോദ്യം ചെയ്യുന്നതായി പ്പോയെന്നും ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടുന്നു.