ജിഷ്ണു കേസില്‍ നെഹ്റു ഗ്രൂപ്പിനായി ഇടപെട്ട കെ.സുധാകരനെതിരെ പാര്‍ട്ടിയിലും പ്രതിഷേധം. നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും പാലക്കാട് ഡിസിസിയും ആവശ്യപ്പെട്ടു. വിഷയം തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷട്രീയ കാര്യ സമിതി അടിയന്തര അജണ്ടയായി ചര്‍ച്ച ചെയ്തു.
കെ.സുധാകരന്റെ ഇടപെടലില്‍ സമൂഹ മാധ്യമങ്ങളിലടക്കം രോഷമുയര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിലും വിഷയം ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. നടപടി ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. പാര്‍ട്ടി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ഡീന്‍ൃ കുര്യ.ാക്കോസ് ആവശ്യപ്പെട്ടു. വിഷയം കെ.പി.സി.സി. പ്രസിഡന്‍റിനെ അറിയിച്ചെന്നും സാമൂഹിക പ്രശ്നമെന്ന നിലയില്‍ സുധാകരന്‍ നെഹ്റുഗ്രൂപ്പിന് വേണ്ടി ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
നെഹ്റു ഗ്രൂപ്പിനും കൃഷ്ണദാസിനും എതിരാണ് പാര്‍ട്ടി നിലപാടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഒത്തു തീര്‍പ്പിന് കെ.സുധാകരന്‍ ഇടപെട്ടത് പാര്‍ട്ടിയുടെ അറിവോടെയല്ല.
മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം അവഗണിച്ചാണ് സുധാകരന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തയതെന്നാണ് വിവരം. നെഹ്റു ഗ്രൂപ്പിനുവണ്ടി കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതൃത്വം നടത്തിയ ആസൂത്രിതമായ നീക്കമാണിതെന്ന് എം.ബി.രാജേഷ് എം.പി. കുറ്റപ്പെടുത്തി. സുധാകരനെതിരെ നടപടിയെടുക്കാൻ കെപിസിസി തയ്യാറാകുമോയെന്നും എം.ബി.രാജേഷ് എം.പി. പാലക്കാട്ടു പറഞ്ഞു.