നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി നടന്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാന്‍ പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കി. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും ഒരുതരത്തിലുള്ള ബാഹ്യ പ്രേരണയില്ലെന്നും ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. അതേ സമയം കേസുമായി ബന്ധപ്പെട്ട് താൻ നിയമോപദേശം തേടിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ദിലീപ് മനോരമ ന്യൂസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവണമെങ്കില്‍ ഇപ്പോഴത്തെ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ദിലീപിനെയും നാദിര്‍ഷയെയും ആദ്യം ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച തെളിവുകളും പിന്നീട് ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ലഭിച്ച വസ്തുതകളും പരിശോധിക്കണം. ഇതിന്റെ ഭാഗമായി ഇരുവരെ വീണ്ടും ചോദ്യം ചെയ്യുകയും വേണം. ആലുവയില്‍ ചേര‍്ന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ അന്വേഷണസംഘം ദിലീപിന്റെ 143 പേജുള്ള മൊഴിയും നാദിര്‍ഷയുടെ 140 പേജുള്ള മൊഴിയും വീണ്ടും പരിശോധിച്ചു. തുടര്‍ന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് റൂറല്‍ എസ്പി: എ. വി. ജോര്‍ജ് പറഞ്ഞു.
പള്‍സര്‍ സുനിയും നാദിര്‍ഷയും അപ്പുണ്ണിയും നടത്തിയ ഫോണ്‍കോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരായുകയാണ് രണ്ടാമത്തെ ചോദ്യം ചെയ്യലിന്റെ മുഖ്യലക്ഷ്യം.നടി ആക്രമിക്കപ്പെട്ട കേസിലെന്നല്ല, ഒരു കേസിലും സമീപകാലത്ത് നിയമോപദേശം തേടിയിട്ടില്ലെന്ന് നടന്‍ ദിലീപ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ദിലീവ് മനോരമ ന്യൂസിനോട് പറഞ്ഞു. മുന്‍കൂര്‍ ജാമ്യ തേടുമെന്നതടക്കമുള്ളകാര്യങ്ങളില്‍ നിയമോപദേശം തേടിയെന്ന വാര്‍ത്തകളോടാണ് ദിലീപിന്റെ പ്രതികരണം.