മുകേഷിന്റേയും ഗണേഷിന്റേയും പെരുമാറ്റത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാധ്യമങ്ങളോട് മാപ്പുപറഞ്ഞു. വിവാദങ്ങള്‍ സംഘടനയെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല. നടിയെ ആക്രമിച്ച കേസില്‍ സംഘടന നടിക്കൊപ്പമാണെന്നും എന്നാല്‍ തെറ്റുകാരനല്ലെന്ന് ദിലീപ് ആവര്‍ത്തിച്ചുപറഞ്ഞെന്നും ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ പറഞ്ഞു.
അമ്മയിലെ വിവാദങ്ങൾക്കുള്ള മറുപടി പറയാനാണ് ഇന്നസെന്റ് മാധ്യമങ്ങളെ കണ്ടത്. വാർത്താ സമ്മേളനത്തിലെ മുകേഷിന്റെയും ഗണേഷ് കുമാറിന്റേയും പെരുമാറ്റം അതിരു കടന്നുവെന്ന് സമ്മതിച്ച ഇന്നസെന്റ് മാപ്പും പറഞ്ഞു.അമ്മ പിരിച്ചുവിടണമെന്ന ഗണേഷിന്റെ പരാമർശം വേദനിപ്പിച്ചു. കത്തിലെ പരാമർശങ്ങൾക്കുള്ള മറുപടി ഗണേഷിന് ബോധ്യപ്പെട്ടു.
അമ്മയിൽ പുരുഷാധിപത്യമാണെന്ന ആക്ഷേപത്തോട് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ. നിരപരാധിയാണെന്ന് നടൻ ദിലീപ് ആവർത്തിച്ച് പറയുകയാണ്. അന്വേഷണം അതിന്റെ വഴിക്കു നടക്കട്ടെ.ഇരയായ നടി ആരാണെന്ന് സമൂഹത്തിന് അറിയാമെങ്കിലും പേര് പറയരുതെന്ന നിയമം എല്ലാവരും അനുസരിക്കണം. വിവാദങ്ങൾക്കിടെ സ്ഥാനമൊഴിയുമെന്ന അഭ്യൂഹം പച്ചക്കള്ളമാണെന്ന് പറഞ്ഞാണ് ഇന്നസെന്റ് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.