നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകൾ കൂട്ടിയിണക്കി പൊലീസ് അറസ്റ്റുൾപ്പടെയുള്ള നടപടികളിലേക്ക്. കാക്കനാട് ജയിലിൽനിന്ന് പൾസർ സുനി ഫോൺ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കുടി ലഭിച്ചതോടെ തെളിവുകൾ ഏറെക്കുറെ പൂർണമായി. ഐജിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബിൽ നടക്കുന്ന യോഗം പൂർത്തിയാകുന്നതോടെ സംഘം അന്തിമനടപടികളിലേക്ക് കടക്കും.
ജയിൽ നിന്നുള്ള പൾസർ സുനി നൽകിയ മൊഴി , ഫോൺ വിളി, വിളിച്ചത് നാദിർഷയെ എന്നസഹതടവുകാരൻ ജിൻസന്റെ മൊഴി, ഇവെയ സാധൂകിരക്കുന്ന മൊബൈൽ ഫോൺ കോൾ രേഖകൾ.അറസ്റ്റിന് മുന്നോടിയായി കണ്ണികൾ മുറുക്കിയ അന്വേഷണസംഘത്തിന് ജയിലിൽ നിന്ന് ലഭിച്ചത് സുപ്രധാനമായ തെളിവ്. വാക്കൽ ലഭിച്ച മൊഴികൾക്കും പൾസർ സുനിയുടെ ഫോൺ സന്ദേശത്തിനും ഇന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ബലം പകരും. ഇതുവരെ ശേഖരിച്ച വിവരങ്ങൾ അന്വേഷണത്തെ ശരിയായ ദിശയിലാണ് നയിക്കന്നതെന്ന ഉറപ്പ് അന്വേഷസംഘത്തനുമുണ്ട്
ജയിലിൽ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് ഹൈടെക് സെല്ലിന് കൈമറി. കൃത്യമായ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിൽ ശാസ്ത്രീയ പരിശോധനാഫലം വരെ അടുത്ത നടപടിക്ക് പൊലീസ് കാത്തുനിന്നേക്കില്ല. കൂടുതലായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിനെയും നാദിർഷയെയും അപ്പുണ്ണിയെയും വീണ്ടു ചോദ്യം ചെയ്യാൻ ഉടൻവിളിപ്പിക്കും. അന്തിമ നടപടികളിലേക്ക് പൊലീസ കടക്കുന്ന എന്ന സൂചന മന്ത്രി ജെ മേഴ്സികുട്ടിയമ്മയും ഇന്ന് പങ്കുവച്ചിരുന്നു.