മുൻ ഡിജിപി ടിപി സെൻകുമാറിനേയും മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനേയും പരോക്ഷമായി വിമർശിച്ച് എഡിജിപി തച്ചങ്കരി. മനോരോഗം എന്നാല്‍, ഭ്രാന്ത് മാത്രമല്ലെന്ന് ടോമിന്‍ ജെ.തച്ചങ്കരി. ചിന്താഗതിയിലെ അപചയവും മനോരോഗമാണ്. പൊലീസിന് വേണ്ടത് സന്തുലിത മനസുള്ളവരെയാണ്. കയ്യടിക്കുവേണ്ടി വിപ്ലവമുണ്ടാക്കുന്നവര്‍ പോയിക്കഴിഞ്ഞാല്‍ വിപ്ലവവും പോകും. വിമര്‍ശനങ്ങളുടെ ലക്ഷ്യം സെന്‍കുമാറും ജേക്കബ് തോമസും. തോന്നുമ്പോഴെല്ലാം കാര്‍ഡുയര്‍ത്തുന്ന റഫറിമാരെക്കൊണ്ട് ഉപദ്രവമേയുള്ളു. കേരള പൊലീസ് ഒരു വ്യക്തിയല്ല സംഘമാണെന്നും തച്ചങ്കരി പറഞ്ഞു.
ടിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. കശാപ്പുകാരന്‍' പരാമര്‍ശം ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളിലാണ് നടപടി. അതേസമയം, നാദിർഷയെ കണ്ടിരുന്നുവോ എന്ന ചോദ്യത്തിൽ നിന്ന് ടോമിൻ തച്ചങ്കരി ഒഴിഞ്ഞുമാറി.