ഹരിയാനയിൽ ഗോസംരക്ഷണത്തിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരനും ബന്ധുവും നീതിക്കായി പോരാടാൻ സഹായം അഭ്യർഥിച്ച് പാണക്കാടെത്തി. വിഷയം പാർലമെന്റിൽ ചർച്ചയാക്കുമെന്നും നിയമസഹായം നൽകുമെന്നും മുസ്്ലിംലീഗ് നേതൃത്വം ഉറപ്പു നൽകി.
ജുനൈദിനെ കൊലചെയ്യുബോൾ അരുതേ എന്നു കേണപേക്ഷിച്ച സഹോദരൻ ഹാഷിം വിങ്ങിപ്പൊട്ടി. നീതിക്ക് വേണ്ടിയുളള പോരാട്ടത്തിൽ മുസ്്ലിംലീഗിന്റെ പിന്തുണ തേടിയെത്തിയാണ് ഹാഷിമും ബന്ധു മുഹമ്മദ് അസ്ഹറുദ്ദീനുമെത്തിയത്.
ദേശീയതലത്തിൽ അസഹിഷ്ണുതക്കെതിരെ ക്യാംപയിൻ നടത്താൻ മുസ്്ലിംലീഗ് മുന്നിൽ നിൽക്കുമമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദലിത് ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയുളള പ്രതിഷേധം പാർലമെന്റിൽ ഉയർത്തിക്കൊണ്ടു വരാൻ മുസ്്ലിംലീഗ് മറ്റു കക്ഷികളുടേയും പിന്തുണ തേടിയിട്ടുണ്ട്. അസഹിഷ്ണുതക്കെതിരെ ലീഗ് കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രതിഷേധക്കൂട്ടാമയിലും ജുനൈദിന്റെ സഹോദരൻ പങ്കെടുക്കും.