കണ്ണൂരിലേയും കോഴിക്കോട്ടേയും തിരുവനന്തപുരത്തേയും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തുടരുന്നു. കണ്ണൂരിൽ അത്യാഹിത വിഭാഗത്തിലെ നഴ്സുമാരെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ഷിഫ്റ്റടിസ്ഥാനത്തിലാണ് നഴ്സുമാരുടെ സമരം. സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
കണ്ണൂരിൽ അഞ്ചു സ്വകാര്യ ആശുപത്രികൾക്ക് മുന്നിൽ പന്തൽകെട്ടിയാണ് സമരം. നോട്ടീസ് കാലാവധിഅവസാനിക്കുന്ന മുറക്ക് മറ്റ് ആശുപത്രികളിലെ നഴ്സുമാരും സമരത്തിനിറങ്ങും. ഇന്ത്യൻ നഴ്സസ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കോഴിക്കോട് ജില്ലയിൽ.20 ആശുപത്രികളിലെ നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.നഴ്സുമാരുടെ സമരം ഒത്തു തീർപ്പാക്കതിൽ പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർത്തിൽ അവസാനിച്ചു.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാനപ്രസിഡന്റ് കെ.പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം മൂന്നുദിവസം പിന്നിട്ടു.