ഡിജിപി ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം. തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയലാണ് അന്വേഷണം. ഓഗസ്റ്റ് ഒന്നിന് ജേക്കബ് തോമസ് ഹാജരാകാനും ലോകായുക്ത നിർദേശം നൽകി.
2011-12 കാലയളവിൽ തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ഡഡ്രജറും മറ്റുപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലാണ് അന്വേഷണം. ക്രമക്കേടുണ്ടെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തലും ,ഇക്കാര്യത്തിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ.എം.എബ്രഹാമിന്റെ റിപ്പോർട്ടും പരാതിക്കാരൻ ഹാജരാക്കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിനു ലോകായുകത ഉത്തരവിട്ടത്. ഓഗസ്റ്റ് ഒന്നിനുജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ലോകായുക്ത ഉത്തരവിൽ പറയുന്നു. നേരത്തെ സമാന പരാതി കഴമ്പില്ലെന്ന് ചൂണ്ടികാട്ടി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.