E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഫാ.മാർട്ടിന്റെ പോസ്റ്റുമോർട്ടം ഇന്നലെയും നടന്നില്ല., മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fr-martin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായി പിന്നീട് ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ ഇന്നലെയും നടന്നില്ല. ഇന്നോ നാളെയോ പോസ്റ്റുമോർട്ടം നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മാർട്ടിന്റെ കുടുംബാംഗങ്ങളും ബ്രിട്ടണിലെ സി.എം.ഐ. സഭാവൈദികരും.

പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കണമെന്ന് എഡിൻബറോയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ഇന്നലെ കേസ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഫിസ്കൽ ഓഫിസറോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ പാതോളജിസ്റ്റിന്റെ സമയക്രമവും കേസ് അന്വേഷണത്തിന്റെ പുരോഗതിയുമെല്ലാം ആശ്രയിച്ചാകും ഇതിനുള്ള സമയം നിശ്ചയിക്കുക.

മൃതദേഹം ഏറ്റുവാങ്ങുന്നതിനും മറ്റു നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി സി.എം.ഐ. സഭയും ഫാ. മാർട്ടിന്റെ കുടുംബാംഗങ്ങളും ചുമതലപ്പെടുത്തിയിട്ടുള്ള ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കൽ സി.എം.ഐ. സാധ്യമായ എല്ലാവിധത്തിലും നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്.

ഇന്നലെ ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്നും മലയാളിയായ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി. ഹരിദാസ് ഫാ. ടെബിനെ ഫോണിൽവിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുകിട്ടിയാലുടൻ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായവും ഹൈക്കമ്മിഷനിൽനിന്നും ഉണ്ടാകുമെന്ന് ഹരിദാസ് മനോരമ ഓൺലൈനോടു പറഞ്ഞു.

ഇതിനിടെ ഇന്നലെ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ് മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ എഡിൻബറോയിലെത്തി ആർച്ചുബിഷപ്പ്  ഡോ. ലിയോ വില്യം കഷ്ലിയുമായി കൂടിക്കാഴ്ച നടത്തി. കേസ് അന്വേഷണത്തിലും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും എല്ലാ സഹായവും ആർച്ചുബിഷപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഫാ. ടെബിനും മാർ സ്രാമ്പിക്കലിനൊപ്പമുണ്ടായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :