E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംഘപരിവാർ കൂട്ടക്കൊലയ്ക്കെതിരെ പ്രതിഷേധ സമരവുമായി ഡിവൈഎഫ്ഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

DYFI
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ മുസ്‌ലിം–ദളിത് വിഭാഗങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും. ദളിത്–മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ടവരാണ് സംഘപരിവാർ ഫാസിസത്തിനും കൂടുതലും ഇരയാകുന്നത്.  ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ചു സംഘപരിവാരം തല്ലിക്കൊന്ന ഹരിയാനയിലെ ജുനൈദ് ഒടുവിലത്തെ ഉദാഹരണമാണ്.

ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ് മുതൽ ജുനൈദ് വരെയുളളവരുടെ അരുംകൊല എണ്ണിപ്പറഞ്ഞ് .ഇന്ത്യയിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന്  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്  മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്ത് നടക്കുന്ന സംഘപരിവാർ ഫാസിസത്തിനെതിരെ പരാതി നൽകാൻ ഡിവൈെഫ്ഐയുടെ കേന്ദ്രകമ്മിറ്റിയാണ് തീരുമാനിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളും ഇത്തരം സംഭവങ്ങളില്‍ അലംഭാവം പുലര്‍ത്തുകയും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനം തീർത്തും പ്രതിഷേധാർഹമാണ്. 

സംഘപരിവാർ അക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മകളിൽ കലാസംസ്കാരിക രംഗത്തുളള പ്രമുഖർ ഉൾപ്പെടെയുളളവരെ പങ്കെടുപ്പിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിരവധി മുസ്‌ലിം–ദളിത് വ്യക്തികളെയാണ് ക്രൂരമായി കൊലപ്പെടുത്തിയിട്ടുളളതെന്നും സംഘപരിവാർ ഫാസിസത്തെ എന്തു വില കൊടുത്തു ചെറുത്തു തോൽപ്പിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :