തൃശൂർ മതിലകത്ത് ബി.ജെ.പി പ്രവർത്തകരുടെ കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കള്ളനോട്ടടിക്ക് പിന്നിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച നേതാവ് രാജീവ് ഏരാശേരിയും സഹോദരനായ യുവമോർച്ച പ്രവർത്തകൻ രാഗേഷ് ഏരാശേരിയും ചെർന്നാണ് വീട്ടിൽ വച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്തിരുന്നത്. നാല് ദിവസമായി ഒളിവിലായിരുന്ന രാജീവിനെ ഇന്നലെ രാത്രി തൃശൂർ എൽത്തുരുത്തിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. കള്ളനോട്ടടി തുടങ്ങിയിട്ട് രണ്ടാഴ്ച ആയതെയുള്ളെന്നും കൊടുങ്ങല്ലൂർ ,മതിലകം പ്രദശത്തെ ഏതാനും പേർക്ക് മാത്രമേ കള്ളനോട്ട് നൽകിയിട്ടുള്ളന്നുമാണ് രാജീവും രാഗേഷും പൊലീസിനോട് പറയുന്നത്. മറ്റാരുടെയും സഹായമില്ലെന്നും ഇരുവരും ആവർത്തിക്കുന്നു. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന് വിടാൻ ശുപാർശ ചെയ്ത് തൃശൂർ റൂറൽ എസ്പി തൃശൂർ റേഞ്ച് ഐ.ജിക്ക് കത്ത് നൽകിയതും ഡി.ജി.പിക്ക് കൈമാറിയതും. വീട്ടിനുള്ളിൽ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളക്കം പിടിക്കുന്ന കെ സുകൾ അപൂർവമാണെന്നതും കാരണമായി. രാജീവും രാഗേഷും മാസങ്ങളായി പലിശക്ക് പണം കൊടുത്തിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കള്ളനൊട്ട് ഉപയോഗിച്ചാണോയെന്ന് അന്വേഷിക്കും. കള്ളനോട്ടടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ ആരുടെയെങ്കിലും സഹായമുണൊയെന്ന് പരിശോധിക്കും. രാജീവ് ഡെൽഹിക്ക് അടക്കം ദീർഘദൂര യാത്രകൾ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കള്ളനോട് കടത്തിയിരുന്നൊയെന്ന് അന്വേഷിക്കാനും തീരുമാനമുണ്ട്. ബി.ജെ.പിയുടെ പരിപാടികളുടെ സാമ്പത്തിക സ്റൊ തസ് അന്വേഷിക്കണമെന്ന് സി.പി.എം അടക്കം ആവശ്യപ്പെടി രുന്നു.ക്രൈ ബ്രാഞ്ഞിന് കൈമാറിയുള്ള ഉത്തരവ് നാളെ ഇറങ്ങിയേക്കും.