കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് ഒാഫിസ് അസിസ്റ്റന്റ് സിലീഷ് തോമസ് ഒളിവിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിനെ തുടർന്നാണ് ഒളിവിൽ പോയത്.ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട് റവന്യൂ അഡീ·ഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ ഉടൻ സർക്കാറിന് സമർപ്പിക്കും.വിശദാംശങ്ങള്‍ എംബി ശരത് ചന്ദ്രന്‍ നല്‍കും
അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സി.ഐ കെ.പി.സുനിൽകുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 306ാം വകുപ്പ് പ്രകാരമുള്ള ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിയത്.ജോയി മരിച്ചശേഷവും സിലീഷ് തോമസ് വീട്ടിലുണ്ടായിരുന്നു.എന്നാൽ കേസെടുത്തതോടെ സ്ഥലം വിടുകയായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്യാനുള്ള നീക്കം നടത്തിയെങ്കിലും പ്രതി ഒളിവിലായതിനാൽ നീക്കം നടന്നില്ല.എത്രയും വേഗം അറസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.
അതേസമയം ചെമ്പനോട വില്ലേജോഫീസിലെ ക്രമക്കേട് സംബന്ധിച്ചും ജോയിയുടെ പുരയിടത്തിന്റെ നികുതി വാങ്ങുന്നതിൽ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയെകുറിച്ചുമുള്ള റിപ്പോർട്ട് റവന്യൂ അഡീ·ഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ ഉടൻ സർക്കാറിന് സമർപ്പിക്കും. ജോയിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.