ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ ആത്മഹത്യ ചെയ്ത കര്‍ഷന്‍റെ ജോയിയുടെ കരം സ്വീകരിച്ചു. ചെമ്പനോട വില്ലേജ് ഒാഫിസില്‍ ബന്ധുക്കളെത്തിയാണ് കരം ഒടുക്കിയത്. രാവിലെ വില്ലേജ് ഒാഫിസ് തുറന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തി. പൊലീസ് നാട്ടുകാരെ ശാന്തരാക്കിയശേഷമാണ് ഒാഫിസ് തുറന്നത്. എന്നാല്‍ രേഖകള്‍ പരിശോധിച്ച ജോയിയുടെ ബന്ധുക്കള്‍ അതില്‍ തിരുത്തലുകളുണ്ടെന്ന് കണ്ടെത്തി. രേഖകളുടെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും വില്ലേജ് ഒാഫിസില്‍ പ്രതിഷേധിച്ചു. പ്രതിഷേധം ഇപ്പോഴും തുടരുന്നു.
അതേസമയം, കോഴിക്കോട് കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ അനാവശ്യ കാലതാമസം വരുത്തി. സംഭവത്തിൽ വില്ലേജ് ഒാഫിസർക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്വമുണ്ട്. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിനായി ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും