പനി ബാധിച്ച് പതിനാലുകാരൻ ഉൾപ്പെടെ മൂന്നു പേർകൂടി മരിച്ചു. പകർച്ചപ്പനി പ്രതിരോധിക്കാൻ ഊർജിത നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം..മറ്റന്നാൾ സർവകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണത്തിൽ വരുത്തിയ വീഴ്ചയാണ് പകർച്ച വ്യാധികൾ പെരുകാൻ കാരണമെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് പതിനാലുകാരന്‍ അഭി എല്‍. ആക്ഷന്‍ മരണത്തിനു കീഴടങ്ങി. വർക്കല സ്വദേശി മുഹമ്മദ് സാദിഖും കാലടി സ്വദേശി സുബൈറാ അഷ്റഫും പനി ബാധിച്ചു മരിച്ചു. ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 138 പേര്‍ക്കാണ്. 795 പേർക്ക് രോഗം സംശയിക്കുന്നു. 25104 പേരാണ് ഇന്ന് സർക്കാർ ആശുപത്രികളിൽ മാത്രം ചികിൽസ തേടിയത്. അതേസമയം ജില്ലകളിലെ പനി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രിമാക്ക് നൽകി പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. പനി പടരുന്നതിൽ പരിഭ്രാന്തി വേണ്ടെങ്കിലും സ്ഥിതി ആശങ്ക ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പനി പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ വെള്ളിയാഴ്ച സർവക്ഷിയോഗം വിളിക്കും. ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. പനി ബാധിത പ്രദേശങ്ങളിൽ കൂടുതൽ ക്ളിനിക്കുകൾ സംഘടിപ്പിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചു.