E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൂന്നാർ കയ്യേറ്റം; യോഗം വിളിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാർ കയ്യേറ്റം ഒഴിപ്പികൽ നടപടികൾ , സബ്് കലക്ടറെ മാറ്റണമെന്ന ആവശ്യം എന്നിവ ചർച്ച ചെയ്യാൻ ഉന്നതല യോഗം വിളിക്കുന്നതിനെതിരെ റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം. എം. മണിയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതെ തുടർന്നാണ് ജൂലൈ ഒന്നാം തീയതി യോഗം വിളിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

മൂന്നാർ പൊലീസ്റ്റേഷന് സമീപമുള്ള 22 സെന്റിലെ കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ നിയമപരമാണ്. എല്ലാനടപടി ക്രമങ്ങളും പാലിച്ചുകൊണ്ടുള്ള നടപടിയെ കുറിച്ച് ഉനന്തലയോഗം വിളിച്ച് ചർച്ചചെയ്യേണ്ട ആവശ്യമല്ല, അത് ഉചിതവുമല്ല എന്ന് കാണിച്ചാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ജൂലൈ ഒന്നാം തീയതി ഉന്നതലയോഗം ചേർന്ന് പ്രശ്നം ചർച്ച ചെയ്യും വരെ ഒഴിപ്പിക്കൽ നടപടികൾ നിറുത്തിവെക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ കടുത്ത അതൃപ്തിയാണ് സിപിഐക്കുള്ളത്. ഒഴിപ്പിക്കൽനടപടി ഉപേക്ഷിക്കണം, ഒഴിപ്പിക്കൽ നോട്ടിസ് നൽകിയ ദേവികുളം സബകലക്ടറെ മാറ്റണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി എം.എം.മണി, എസ്.രാജേന്ദ്രൻ എം.എൽഎ എന്നിവരുടെ നേതൃത്വത്തിൽ സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതെ തുടർന്നാണ് പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്. 

മൂന്നാറിലെ നിയമപരമായ ഒഴിപ്പിക്കൽ നടപടികളിൽ ഉന്നതലയോഗങ്ങൾ വ്യത്യസ്ത തീരുമാനമെടുക്കുന്നതും പീന്നീട് അത് മുൻനിറുത്തി പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും തുടർക്കഥ ആകുകയാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ.ഇത് അനുവദിക്കേണ്ടെന്ന് പാർട്ടി റവന്യൂമന്ത്രിയോട് നിർദ്ദേശിച്ചു. തുടർന്നാണ് ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :