പനി പ്രതിരോധിക്കാൻ ഊർജിത നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഈമാസം 27 മുതൽ മൂന്ന് ദിവസം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജില്ലകളിലെ പനി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രിമാക്ക് നൽകി. മറ്റന്നാൾ സർവകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പനി പടരുന്നതിൽ പരിഭ്രാന്തി വേണ്ടെങ്കിലും സ്ഥിതി ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടരീതിയിൽ ഫലം കണ്ടില്ല. മാലിന്യനീക്കത്തിനും ശുചീകരണത്തിനും മുൻതൂക്കം നൽകിക്കൊണ്ടാവും പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കാനും മന്ത്രിസഭ നിർദ്ദേശം നൽകി.
ആശുപത്രികളില്‍ ഉപയോഗിക്കാത്ത കെട്ടിടങ്ങളില്‍ പനി വാര്‍ഡുകള്‍ തുറക്കും. മൊബയ്ൽ പനി ക്്ളിനിക്കുകളും പ്രവർത്തന സജ്ജമാക്കും. സ്വാകാര്യആശുപത്രികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ആവശ്യപ്പെടും. പനി പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ വെള്ളിയാഴ്ച സർവക്ഷിയോഗം വിളിക്കും.
പിജി മെഡിക്കൽവിദ്യാർഥികളെയും ഹൗസ് സർജൻമാരെയും പനി ക്ളിനിക്കുകളിലും വാർജുകളിലും നിയോഗിക്കും. രോഗ നിർണ്ണയത്തിന് സ്വകാര്യ ലാബുകൾ അമിത ചാർജ് ഈടാക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.