സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് പുതുവൈപ്പിനിലെ സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.
മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് സമരസമിതിയുടെ നിലാപാട്. മുൻപ് നടന്ന ചർച്ചകളിൽ ഏകപക്ഷീയമായ നിലപാടാണ് സർക്കാര്‍ സ്വീകരിച്ചത്. പുതുവൈപ്പിൽ നിർമാണത്തിലിരിക്കുന്ന ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സമരസമിതി തറപ്പിച്ച് പറയുന്നു.
സമരക്കാർക്കെതിരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഫിഷർമാൻ കോർഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച തീരദേശ ഹർത്താല്‍ പുരോഗമിക്കുകയാണ്.വെൽഫെയർപാർട്ടിയുടെ ജില്ലാ ഹർത്താലിനോട് മർച്ചന്റ് അസോസിയേഷൻ സഹകരിക്കുന്നില്ല. വൈപ്പിൻ നിയോജക മണ്ഡലത്തിൽ കോൺഗ്രസും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.