പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിക്കു മൊപ്പം മെട്രോ ട്രെയിനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തത് വിവാദത്തിലേക്ക്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമാണ്. ഉദ്ഘാടനച്ചടങ്ങിലെ സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയനുസരിച്ചാണ് കുമ്മനം രാജശേഖരനെ വാഹനവ്യൂഹത്തിലും മെട്രോയാത്രയിലും ഉൾപ്പെടുത്തിയതെന്ന് സുരക്ഷാഏജൻസികൾ വ്യക്തമാക്കി.
സുരക്ഷാ പ്രശ്‌നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയിൽ ഇ. ശ്രീധരനെപ്പോലും ഒഴിവാക്കിയിരുന്നു. കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം മുഖ്യമന്ത്രി കേന്ദ്ര നഗരവികസന മന്ത്രി കെ.എം ആർ എൽ എംഡി , ഗവർണർ എന്നിവർ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ പ്രധാനമന്ത്രിയെ നാവിക സേനാ വിമാനത്താവ ത്തിൽ സ്വീകരിക്കാനെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പാലാരിവട്ടം സ്റ്റേഷൻ ഉദ്ഘാടത്തിൽ ഒന്നാം നിരയിൽ നിന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മെട്രോയിൽ യാത്ര ചെയ്തപ്പോൾ കുമ്മനവും ഒപ്പമുണ്ടായിരുന്നു. ഭരണഘടനാ പദവിയോ ജനപ്രതിനിധിയോ അല്ലാത്തയാൾ ഉദ്ഘാടത്തിൽ യാത്ര ചെയ്തതിന്റെ ഔചിത്യ ക്കുറവ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ പ്രോട്ടോക്കോൾ ലംഘന മോ സുരക്ഷാ പ്രശ്നമോ ഇല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയനുസരിച്ചാണ് കുമ്മനം രാജശേഖരനെ വാഹനവ്യൂഹത്തിലും മെട്രോയാത്രയിലും ഉൾപ്പെടുത്തിയതെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്ന് കുമ്മനത്തെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുൾപ്പെടുത്തുകയും ചെയ്തു. പാലാരിവട്ടം സ്റ്റേഷനിലെ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറിയത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്നാണ് മന്ത്രി കടകംപള്ളിയുടെ വാദം എസ്.പി.ജി അത് പരിശോധിക്കണമെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. എന്തായാലും കൊച്ചിമെട്രോ പദ്ധതിയുടെ പേരിലുള്ള അവകാശവാദങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ഏറ്റുമുട്ടുമ്പോൾ കുമ്മനത്തിന്റെ യാത്ര പുതിയ വിവാദത്തിലേക്കായി