മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. വർക്കല അയന്തി ലക്ഷ്മിയിൽ ഡി.രാജേന്ദ്രൻ(70), ഭാര്യ പ്രസന്ന(65) എന്നിവരാണ് അഞ്ചു മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. കെഎസ്ആർടിസി മുൻ ജീവനക്കാരനായ രാജേന്ദ്രൻ കടുത്ത പ്രമേഹരോഗ ബാധയെ തുടർന്ന് ഏതാനും ദിവസമായി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിലിസയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി എഴുമണിക്കായിരുന്നു ഹൃദയസ്തംഭനത്തെ തുടർന്നു മരിച്ചത്.
വിവരം കിടപ്പുരോഗി കൂടിയായ ഭാര്യയെ അന്നുതന്നെ അറിയിക്കേണ്ടെന്നു ബന്ധുക്കൾ കരുതിയിരിക്കവേയാണു രാത്രി 12 മണിയോടെ പ്രസന്നയും മരിക്കുന്നത്. കെഎസ്ആർടിസി മുൻ ജീവനക്കാരനായ രാജേന്ദ്രൻ കുടിശിഖ പെൻഷൻ ലഭിക്കുന്നതിനുള്ള കാത്തിരിപ്പിനിടയിലാണു മരിച്ചത്. ഇരുവരുടെയും സംസ്കാരം വീട്ടുവളപ്പിൽ നടത്തി. രജത, രഞ്ജിത എന്നിവരാണു മക്കൾ. മരുമകൻ അജീഷ്.