സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി. സ്വാമിയുടെ ലിംഗം മുറിയുമെന്ന് കരുതിയല്ല കത്തിവീശിയതെന്നും പെണ്‍കുട്ടി അഭിഭാഷകനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഇന്നലെ യുവതി കോടതിയിൽ സമർപ്പിച്ച കത്തും ഫോൺസംഭാഷണവും തമ്മിൽ പൊരുത്തക്കേടുണ്ട്.
്സ്വാമി ഗംഗേശാനന്ദയെ താനല്ല ആക്രമിച്ചത് എന്നായിരുന്നു ഇന്നലെ യുവതിയുടേതായി അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ അഭിഭാഷകനുമായുള്ള ഫോൺ സംഭാഷണത്തിൽ കൃത്യം നടത്തിയത് താനാണെന്ന് പെൺകുട്ടി സ്പഷ്ടമായി പറയുന്നു. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.
കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയതും കത്തി എത്തിച്ചുനല്‍കിയതും. സത്യമല്ലാത്ത കാര്യങ്ങൾ പറയാൻ പൊലീസ് നിർബന്ധിച്ചു. സ്വാമിക്കെതിരെ താൻ പറയാത്ത കാര്യങ്ങൾ പൊലീസ് മൊഴിയിൽ രേഖപ്പെടുത്തി. തന്റെ അമ്മയും സ്വാമിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മൊഴി നൽകിയിട്ടില്ലെന്നും പെൺകുട്ടിയുടെ ഫോൺ സംഭാഷണത്തിലുണ്ട്.