നിരന്തരം സമരങ്ങൾ നടക്കുന്നയിടങ്ങളെ നിക്ഷേപകർ ഉപേക്ഷിക്കുമെന്ന് ഐ ബി എസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്. പുറം കരാർ ജോലികളെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹർത്താൽ ആഹ്വാനങ്ങൾക്ക് ഐടി മേഖലയുടെ പടിക്കു പുറത്താണു സ്ഥാനം.
ഹർത്താലെന്നു കേട്ടാലെ ടെക്കികൾ മുഖം ചുളിക്കും. ഇവിടെ ഹർത്താലാണെന്ന് അങ്ങ് സായ്പ്പിനറിയില്ലല്ലോ. അതു കൊണ്ടുതന്നെ ഹർത്താലാഹ്വാനങ്ങൾക്കൊന്നും ഇവർ ചെവികൊടുക്കാറുമില്ല. പ്രശ്ന ബാധിത പ്രദേശമെന്ന ചീത്തപ്പേര് പുറം കരാർ ജോലികളെ ബാധിക്കുമെന്ന ആശങ്കയുമുയരുന്നുണ്ട്. അതു കൊണ്ടു തന്നെ നാടു മുഴുവൻ നോ ഹർത്താൽ ആഹ്വാനങ്ങൾ ഉയരണമെന്നാണ് ഐ ടി കമ്പനി മേധാവികൾക്കും ജീവനക്കാർക്കും ഒരു പോലെയാഗ്രഹം.