ഗംഗേശാനന്ദ തീർഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ മലക്കംമറിഞ്ഞ് പെൺകുട്ടി. തന്റെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് വെളിപ്പെടുത്തൽ.ഗംഗേശാനന്ദ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന് യുവതി അയച്ച കത്തിൽ പരാമർശമുണ്ട്.
കാമുകൻ അയ്യപ്പദാസും ഇയാളുടെ സുഹൃത്തുക്കളും ചേർന്നാണ് ഗംഗേശാനന്ദ തീർഥപാദസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. അയ്യപ്പദാസിന് സ്വാമിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതേ തുടർന്ന് സൃഹൃത്തുക്കളുമായി ചേർന്ന് തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് അയ്യപ്പദാസ് ഗംഗേശാനന്ദ സ്വാമിയെ ആക്രമിച്ചതെന്നും കത്തിൽ പറയുന്നു.ഗംഗേശാനന്ദ തന്നെ ഒരിക്കൽപോലും ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും പരാമർശമുണ്ട്.
അന്വേഷണ സംഘത്തിനെതിരെയും കത്തിൽ വെളിപ്പെടുത്തലുണ്ട്. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങൾ തന്നെ നേരത്തെ ഗംഗേശാനന്ദയെ അനുകൂലിച്ച് രംഗതെത്തിയിരുന്നു. അതിന് പിന്നാലെയാണ് യുവതിയുടെ നാടകീയമായ വെളിപ്പെടുത്തൽ. അതേസമയം കത്ത് വ്യാജമാണോ അല്ലയോയെന്ന് അന്വേഷണത്തിലൂടെയെ സ്ഥിരീകരിക്കാനാവൂവെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു.