അറുപതാം വാര്‍ഷികത്തില്‍ അറുപത്തിമൂന്നാം ഹര്‍ത്താലിന് ഇരയായി കേരളം. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രാദേശികമായും ഹർത്താലുകൾ ഇന്ന് നടക്കുന്നു. സംഘപരിവാർ സംഘടനകളാണ് ഹര്‍ത്താല്‍ നടത്തിപ്പില്‍ മുന്നില്‍. ഈ വര്‍ഷം മാത്രം സംഘപരിവാർ നടത്തിയത് 25ല്‍ ഏറെ ഹര്‍ത്താലുകളാണ്.
സിപിഎമ്മും ഇടതുമുന്നണിയും 11 ഹർത്താലുകളും യുഡിഎഫ് എട്ട് ഹർത്താലുകളും ഈ വർഷം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹർത്താലുകൾ എന്നു പറയുമ്പോഴും അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകൾ ബുദ്ധിമുട്ടിലാക്കുന്നത് സാധാരണക്കാരെയാണ്.
രണ്ടു ദിവസമായി കേരളത്തിൽ ഹർത്താൽ പരമ്പരയാണ് അരങ്ങേറുന്നത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധിച്ചുള്ള സമരപരമ്പരകളാണ് പലയിടത്തും ഹർത്താലിലേക്ക് നയിച്ചത്. തുടർച്ചയായുണ്ടാകുന്ന ഹർത്താലുകൾ ജനജീവിതം ആകെ താറുമാറാക്കുകയും ചെയ്യുന്നു. വിവിധ പരീക്ഷകൾക്കായി എത്തേണ്ടവർ പലയിടത്തും കുടുങ്ങിക്കിടക്കുന്ന സ്ഥിയിലാണ്.