കടകളടച്ച് ഇനിഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി സംഘടകള്‍. രാഷ്ട്രീയ വ്യത്യാസമില്ലാത ഹര്‍ത്താല്‍ ദിവസം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവാസായി ഏകോപന സമിതി ആലോചിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കടകളടപ്പിച്ച് ഹര്‍ത്താല്‍ വിജയം ആഘോഷിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശക്തമായ താക്കീതാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോഴിക്കോട്ടെ ഹര്‍ത്താൽ വിരുദ്ധ പ്രകടനം.
രണ്ട് ദിവസം തുടര്‍ച്ചയായി കടകളടച്ചിട്ടത് വ്യാപാരി സമൂഹത്തിന് കനത്ത നഷ്ടമുണ്ടാക്കിയിട്ടുണ്ട്.ഭീഷണി ഭയന്ന് കടകള്‍ അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്കെതിരെ സംഘടിതമായി ചെറുത്ത് നില്‍ക്കാനാണ് തീരുമാനം . സംഘടനകളുടെ കണക്ക് പ്രകാരം പതിനേഴ് ലക്ഷം വ്യാപാരികള്‍ കേരളത്തിലുണ്ട്.തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്നരക്കോടി ജനങ്ങള്‍ നേരിട്ടും അല്ലാതെയും പ്രവര്‍ത്തിക്കുന്ന മേഖല മൊത്തം നിശ്ചലമാകുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ്
ഭീമമായ ഈ നഷ്ടത്തെ കുറിച്ച് ലേശം പോലും ചിന്തിക്കാതെയാണ് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ച് മിന്നല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത്.