സർക്കാരിന്റ മദ്യനയത്തിൽ യു.ഡി.എഫിൽ ഭിന്നസ്വരം. പുതിയ മദ്യനയം സ്വാഗതാർഹവും അനിവാര്യവുമാണന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണും തീരുമാനം തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്ന് െഎ.എൻ.ടി.യു.സി സംസ്ഥാനപ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പറഞ്ഞു. സർക്കാരിനെതിരെ പ്രക്ഷോഭപരിപാടികൾ തീരുമാനിക്കാൻ വൈകിട്ട് യു.ഡി.എഫ് ചേരാനിരിക്കെയാണ് നേതാക്കളുടെ പ്രതികരണം
ഏറ്റവും കൂടുതൽ ജനകീയ വികസനം നടപ്പിലാക്കിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. പക്ഷെ ബാർ പൂട്ടാനുള്ള തീരുമാനം അപക്വവും വൈകാരികവും അനവസരത്തിലുള്ളതുമായിപ്പോയന്ന് ഷിബു ബേബി ജോൺ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. തന്റ നിലപാട് മന്ത്രിസഭയിലും മുന്നണിയ്ക്കകത്തും അന്നേ വ്യക്തമായിരുന്നു. തെറ്റായ മദ്യനയമാണ് യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ തടസമായത്. ഇത് തന്റ വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തിൽ പാർട്ടിനയം എന്താണോ അത് അംഗീകരിക്കും. തന്റ് ഫെയ്സ് ബുക്ക് പോസ്റ്റെടുത്ത് എൽ.ഡി.എഫ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നെങ്കിൽ അത് പാപ്പരത്തമാണന്നും ഷിബുബേബിജോൺ പറയുന്നു. സർക്കാർ തീരുമാനം മദ്യവ്യവസായ മേഖലയിൽ പണിയെടുക്കുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്നായിരുന്നു െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന്റ പ്രതികരണം
എന്നാൽ ഷിബു ബേബി ജോണിന്‍റേത് പാര്‍ട്ടി നിലപാടല്ലെന്ന് ആര്‍.എസ്.പി നേതൃത്വം വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയസാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള സമരപരിപാടികൾക്ക് വൈകിട്ട് യു.ഡി.എഫ് രൂപം നൽകാൻ ഒരുങ്ങുന്നത്.