കോട്ടയം തിരുവഞ്ചൂരിന് സമീപം നീറിക്കാടിൽ മോഷണത്തിനിടെ വീട്ടുകാരെ വെട്ടിപ്പരുക്കേൽപിച്ച മൂന്നംഗ കവർച്ചാ സംഘത്തിലെ രണ്ടുപേരെ കോട്ടയത്ത് പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് ശിവഗംഗ സ്വദേശികളായ സെൽവരാജ്, രാജ്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയ്ക്കൊപ്പം രക്ഷപെട്ട മൂന്നാമത്തെ പ്രതി അരുൺ രാജിനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ചൊവ്വാഴ്ച പുലർച്ചെയാണ് നീറിക്കാടുള്ള നാലുവീടുകളിൽ പ്രതികൾ മോഷണം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തത്.
മോഷണശേഷം രക്ഷപെട്ട പ്രതികളെ തിരുവഞ്ചൂരുനിന്നും വെറും ഒരു മണിക്കൂറിനുള്ളിലാണ് പൊലീസ് പടികൂടിയത്. മോഷണവിവരം അറിഞ്ഞ് നാട്ടുകാർ സംഘടിക്കുകയും പൊലീസ് സ്ഥലത്തെത്ുകയും ചെയ്തതോടെ പ്രതികൾ ഇവിടെ നിന്നും രക്ഷപെട്ടു. സമീപത്തെ വീട്ടിൽ നിന്ന് മോഷ്ടിച്ച് ബൈക്കിലാണ് സംഘം കടന്നത്. ഇതിനിടെ പൊലീസ് പട്രോളിങ് വാഹനത്തിന് മുന്നിൽപെട്ട പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. ഈ സമയം മൂന്നാമത്തെ പ്രതി രാജ് കുമാർ രക്ഷപെട്ടു.
ജനുവരിയിൽ വൈക്കം തലയാഴം ഭാഗത്തും സമാനമായ രീതിയിൽ പ്രതികൾ മോഷണം നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. രക്ഷപെട്ട മൂന്നാമ്ത്തെ പ്രതി അരുൺ രാജിനുവേണ്ടി തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാറാ മധുര എന്ന പേരിൽ കുപ്രസിദ്ധമായ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.