കെ.എം.മാണിയെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. മാണിക്ക് വന്‍വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് നല്‍കിയെന്ന വാക്കുകള്‍ സ്ഥിരീകരിക്കുന്ന ലേഖനത്തെ കെ.എം.മാണിയും തള്ളിപ്പറഞ്ഞില്ല. പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടില്ലെന്നു വ്യക്തമാക്കിയ മാണി ജി. സുധാകരനെ അവിശ്വസിക്കേണ്ടതില്ലെന്നും മനോരമ ന്യൂസിനോട് പറഞ്ഞു.
ഏതാനും ദിവസം മുമ്പ് മന്ത്രി ജി.സുധാകരൻ തുടങ്ങിവച്ച പ്രസ്താവനകളെ പിന്തുണച്ചായിരുന്നു പ്രതിച്ഛായയിലെ മുഖപ്രസംഗം. എൽഡിഎഫ് വച്ചുനീട്ടിയ മുഖ്യമന്ത്രി സ്ഥാനത്തെ യുഡിഎഫിന്റെ ഐക്യത്തിനുവണ്ടി കെ.എം.മാണി ഉപേക്ഷിച്ചു.മുഖ്യമന്ത്രി പദം നിരസിച്ച് യു.ഡി.എഫിനായി നിന്ന മാണിക്ക് കോൺഗ്രസ് സമ്മാനമായി നല്‍കിയത് ബാര്‍ കോഴക്കേസാണെന്ന് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. മാണിയെ വീഴ്ത്താൻ കഴിഞ്ഞാൽ കോൺഗ്രസ് ശക്തപ്പെടുമെന്നായിരുന്നു ഇവരുടെ ധാരണയെന്നും പ്രതിച്ഛായയിൽ ആരോപണമുണ്ട്. അതേസമയം ലേഖനത്തിൽ വന്ന വാർത്തയെ തള്ളാൻ കെ.എം.മാണിയും തയ്യാറായില്ല. ജി. സുധാകരന്‍ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ല. പക്ഷേ ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല.
എന്നാൽ കെ.എം.മാണിക്കുവേണ്ടി സി.പി.എമ്മുമായി ചര്‍ച്ച നടത്തിയെന്ന ആരോണം ആവർത്തിച്ച് പി.സി.ജോര്‍ജ് രംഗത്തെത്തി. എല്‍ഡിഎഫുമായി ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയില്ലെന്നായിരുന്നു ജോർജിന്റെ ആരോപണങ്ങൾക്ക് കെ.എം.മാണിയുടെ മറുപടി. പി. സി. ജോര്‍ജ് ചര്‍ച്ച നടത്തിയിട്ടുണ്ടാവാമെന്നും അത് ജോര്‍ജിന്റെ സ്വാതന്ത്ര്യമാണെന്നും മാണി പ്രതികരിച്ചു. ഏതായാലും പ്രതിച്ഛായിയിലെവാർത്ത നേതൃത്വം നിരാകരി്കാത്ത സാഹചര്യത്തിൽ വരുന്ന ആഴ്ച ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മറ്റിയും ഏറെ നിർണായകമാകും.